കഫേ മെക്സിക്കോ - സസ് പെന്‍സ് ത്രില്ലര്‍

ഒരു ത്രില്ലർ എഴുതാനുള്ള ശ്രമമാണ്...ക്ഷമിക്കുക...



കഥ ഇത് വരെ.....

( നഗരത്തിലെ  “കഫേ മെക്സിക്കോ “ എന്ന ഹോട്ടലിലെ   മുറിയില്‍  അജ്ഞാതനായ   ഒരു യുവാവിനെ കൊല്ലപ്പെട്ട  നിലയില്‍ കാണപ്പെടുന്നു. ഏറെ വിവാദങ്ങള്‍ ക്കും ചര്‍ ച്ചകള്‍ ക്കും ശേഷം ഡിക്റ്ററ്റീവ്   സുബോധിനെ   കേസിന്റെ ചുമതല ഏല്‍ പ്പിക്കുന്നു. സുബോധ്   അന്വേഷണവുമായി  മുന്നോട്ട് പോകുകയാണ്‌ )

തുടര്‍ ന്ന് വായിക്കുക

കഫേ മെക്സിക്കോയിലെ  കൊലപാതകം നടന്ന് ഒരു വര്‍ ഷത്തിന്‌ ശേഷം അതേ നഗരത്തിലെ ഒരു ബസ് സ്റ്റാന്റ്. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ബസ്റ്റാന്റിലെ തിരക്കുകള്‍ ക്കിടയില്‍  ഒരു പെണ്‍ കുട്ടി പരിഭ്രമിച്ച് നില്‍ ക്കുന്നു. കൈയ്യില്‍ ഒരു ചെറിയ ബാഗ് ഉണ്ട്. അത് മാറോടണച്ച് പിടിച്ച് ആരേയോ കാത്തിരിക്കുന്നത് പോലെ അവള്‍ കാണപ്പെട്ടു. കുറേ യാത്ര ചെയ്തു തളര്‍ ന്നിട്ടുണ്ട് മുഖം . ഇടയ്ക്കിടെ അക്ഷമയോടെ വാച്ചില്‍ നോക്കുനുണ്ട്.

ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍ ബസ്റ്റാന്റില്‍ തിരക്ക് കുറഞ്ഞു. അവസാനത്തെ ബസ്സ് പിടിക്കാനായി പായുന്നവരുടെ കിതപ്പുകള്‍ മാത്രം .അവള്‍ ക്ഷീണത്തോടെ ബന്ചില്‍ ഇരുന്നു. അവളെ ആരും ശ്രദ്ധിക്കുന്നിണ്ടായിരുന്നില്ല. സിഗരറ്റ് വലിച്ച് കൊണ്ട് രണ്ട് പോലീസുകാര്‍ അതുവഴി കടന്ന് പോയപ്പോള്‍ അവള്‍ ഭയന്ന് മുഖമൊളിപ്പിച്ചു. അവര്‍ പോയപ്പോള്‍ അവള്‍ എഴുന്നേറ്റ് വേറൊരിടത്ത് സ്ഥാനം പിടിച്ചു.

അല്പനേരം കഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ അവളുടെയടുത്തേയ്ക്ക് നടന്നടുത്തു. ഭയം കൊണ്ട് നിറഞ്ഞ അവളുടെ മുഖത്ത് അയാളെക്കണ്ടപ്പോള്‍   ആശ്വാസത്തിന്റെ  നിഴലുകള്‍ തെളിഞ്ഞു.

' ഞാന്‍ വിചാരിച്ചു ' അവള്‍ ക്ക് സം സാരിക്കാന്‍ പോലും തടസ്സമുണ്ടാകും വിധം പേടിച്ചിരുന്നു.

' വരില്ലന്ന്, അല്ലേ? ' ചെറുപ്പക്കാരന്‍ ചെറുതായൊന്ന് ചിരിച്ചു.

' പിന്നെ? ഹോസ്റ്റലില്‍ നിന്ന് ആരുമറിയാതെ ഇത്ര ദൂരം വന്നിട്ട്……...ഞാന്‍ ശരിക്കും പേടിച്ചു '

' സാരമില്ല..ഞാന്‍ വന്നില്ലേ..'

അയാള്‍ അവളുടെ ബാഗ് വാങ്ങി തോളിലിട്ടു. അവര്‍ ബസ്റ്റാന്റിന്‌ പുറത്തേയ്ലല്‍ നടക്കുമ്പോള്‍ അവരുടെ കൈവിരലുകള്‍ കോര്‍ ത്ത് പിടിച്ചിരുന്നു.

' എങ്ങോട്ടാ പോകുന്നത്? '

' തല്‍ ക്കാലം ഒരു ഹോട്ടലില്‍ മുറിയെടുത്തിട്ടുണ്ട്. ഞാനും ഈ നഗരത്തില്‍ മുന്പ് വന്നിട്ടില്ലല്ലോ..എല്ലാം ഒന്ന് കെട്ടടങ്ങും വരെ അവിടെ കൂടാം '

ഓട്ടോറിക്ഷയില്‍ കയറി അയാള്‍ സ്ഥലം പറഞ്ഞു. തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. അവള്‍ അയാളോട് കൂടുതല്‍ ചേര്‍ ന്നിരുന്നു. ഇരുളില്‍ വഴിവിളക്കുകള്‍ തീര്‍ ത്ത തുരങ്കത്തിലൂടെ ഓട്ടോറിക്ഷ പാഞ്ഞു.

കഫേ മെക്സിക്കോയുടെ കവാടത്തിനരികില്‍ ഓട്ടോ നിര്‍ ത്തി.

' ഇത് ആ കൊലപാതകം നടന്ന സ്ഥലമല്ലേ? ' അവള്‍ സം ശയത്തോടെ ചോദിച്ചു.

' അതേ..അതിനെന്താ? '

' എനിക്ക് പേടിയാകുന്നു..ഇത്തരം ഒരു സ്ഥലത്ത് തന്നെ വേണായിരുന്നോ?'

' ലോകത്ത് എന്തൊക്കെ നടക്കുന്നു..അതൊക്കെ നോക്കാന്‍ പോയാല്‍ നമ്മുടെ കാര്യങ്ങള്‍ കുഴയും ..ഇപ്പൊ ഇവിടെ ഒരു കുഴപ്പവും ഇല്ല'

അത്രയും പറഞ്ഞ് അയാള്‍ ഹോട്ടലിലേയ്ക്ക് കയറി. മടിച്ചാണെങ്കിലും അവളും . റിസപ്ഷനില്‍ നിന്ന് താക്കോല്‍ വാങ്ങി അവര്‍ മുറിയിലേയ്ക്ക് നടന്നു. അങ്ങേയറ്റം തളര്‍ ന്ന് പോയിരുന്ന അവള്‍ ഉടനെ തന്നെ കിടക്കയിലേയ്ക്ക് ചാഞ്ഞു. അയാള്‍ ഒരു സിഗരറ്റ് കത്തിച്ച് ബാല്‍ ക്കണിയില്‍ പോയി നിന്നു. നല്ല തണുപ്പുണ്ടായിരുന്നു. അയാള്‍ ഇരുള്‍ വീണ നഗരത്തിലേയ്ക്ക് നോക്കി നിന്നു.

ഒരുപാട് വൈകിയാണ്‌ അവള്‍ ഉണര്‍ ന്നത്. ചെറുപ്പക്കാരന്‍ മുറിയിലുണ്ടായിരുന്നില്ല. വാഷ് ബേസിനില്‍ മുഖം കഴുകി അവള്‍ സോഫയില്‍ കാത്തിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ പ്രഭാതഭക്ഷണവുമായി റൂം ബോയ് വന്നു. അവള്‍ ക്ക് വിശക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും കഴിക്കാന്‍ തോന്നിയില്ല. ഒരു ഗ്ലാസ്സ് കാപ്പി മാത്രം കുടിച്ചു.

ഹോസ്റ്റലില്‍ നിന്നും ഒളിച്ചോടിയ ഒരു പെണ്‍ കുട്ടിയെപ്പറ്റി പത്രങ്ങളില്‍ വാര്‍ ത്ത വന്ന് കാണുമോയെന്ന് അറിയണമെന്നുണ്ടായിരുന്നു അവള്‍ ക്ക്. പക്ഷേ, പുറത്തേയ്ക്കിറങ്ങാന്‍ പേടി തോന്നി. വിദൂരനഗരമണെങ്കിലും തന്നെ ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ .... അവള്‍ അയാള്‍ വരാനായി കാത്തിരുന്നു.


ചെറുപ്പക്കാരന്‍ ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ അവള്‍ നല്ല ഉറക്കമായിരുന്നു. വാതിലടയ്ക്കുന്ന ശബ്ദം കേട്ട് അവള്‍ ഉണര്‍ ന്നു.

' എവിടെയായിരുന്നു? '

' കുറച്ച് ജോലിയുണ്ടായിരുന്നു..എത്ര നാള്‍ ഈ ഹോട്ടലില്‍ കഴിയും നമ്മള്‍ ? വേറെ എന്തെങ്കിലും വഴി കണ്ടുപിടിക്കാന്‍ പറ്റുമോന്ന് നോക്കി'

' എന്നിട്ട്? '

' കുറച്ച് നാള്‍ കൂടി ഇവിടെ കഴിയേണ്ടി വരും ... സാധാരണ ആരേയുമല്ലല്ലോ ഞാന്‍ കടത്തിക്കൊണ്ട് വന്നത്..ഒരു പണക്കാരന്റെ മകളായിപ്പോയില്ലേ '

' ഓഹ്...അതാണിപ്പോ എന്റെ കുറ്റം '

' കുറ്റമൊന്നും അല്ല..പക്ഷേ, ഇത് വരെ പോലീസ് സ്റ്റേഷനില്‍ നിന്റെ തിരോധാനത്തെപ്പറ്റി ഒരു പരാതി പോയിട്ടില്ല, പത്രങ്ങളില്‍ വാര്‍ ത്തയില്ല...അപ്പോള്‍ എന്തൊക്കെയോ കരുതിത്തന്നെയായിരിക്കണം അവര്‍  '

' എന്റെ അച്ഛന്‍ അല്ലേ?'

' അതെ'

' എങ്കില്‍ സൂക്ഷിക്കണം ..അവര്‍ എന്തും ചെയ്യും '

' പേടിക്കണ്ട..എല്ലാം ശരിയാവും ' അയാള്‍ പറഞ്ഞു. അവള്‍ എന്തോ ആലോചനയില്‍ മുഴുകിപ്പോയി.


                         സുബോധ് തന്റെ സുഹൃത്തും ഡിക്റ്ററ്റീവുമായ ആന്‍ സനിനൊപ്പം ഒരു സായാഹനം ​ചിലവിടുകയായിരുന്നു. കൊലപാതകം നടന്ന വിധമായിരുന്നു സുബോധിനെ അതിശയിപ്പിച്ചത്. ബാത്ത് റൂമില്‍ ചോര തുപ്പി കമിഴ്ന്ന് കിടക്കുകയായിരുന്നു. വിഷം . ഞരമ്പുകളെ പതുക്കെപ്പതുക്കെ മരവിപ്പിച്ച് സാവധാനം കൊല്ലുന്ന വിഷം . താന്‍ മരിക്കാന്‍ പോകുകയാണെന്ന് കൊലയാളിയുടെ മുഖത്ത് നിന്നും അറിഞ്ഞ ശേഷമായിരിക്കണം അയാള്‍ ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. അത്രയും സമയം ആ വിഷം അനുവദിച്ചിരുന്നു. എത്ര പരിശോധിച്ചിട്ടും താന്‍ തിരയുന്ന എന്തോ ഒന്ന്, അതിലുണ്ടായിട്ടും പിടി തരാത്തത് പോലെ തോന്നി അയാള്‍ ക്ക്.


' സുബോധ്..എനിക്കുറപ്പാണ്‌, നിന്റെ അനുമാനമാണ്‌ ശരി , ഒരു പെണ്ണ്. ' ആന്‍ സന്‍ പറഞ്ഞു.

' അതെനിക്കും ഉറപ്പാണ്‌. പക്ഷേ, എന്തിന്റെ അടിസ്ഥാനത്തിലാണ്‌ അതൊരു പെണ്ണാണെന്ന് ഉറപ്പിക്കുക? '

' ഒരു ഇല്ല്യൂഷന്‍ ..അത്ര മാത്രം ... ആരുടെയോ പെരുമാറ്റത്തിന്റെ ശേഷിപ്പുകള്‍ എന്റെ ആറാമിന്ദ്രിയത്തിന്‌ അനുഭവിക്കാന്‍ കഴിഞ്ഞു'

' ഉം ...അപ്പോള്‍ ആ ചെറുപ്പക്കാരന്റെ മരണസമയത്തും അവിടെ ഒരു പെണ്‍ കുട്ടി ഉണ്ടായിരിക്കണമല്ലോ '

' ആ സ്ഥലം ഞാൻ കണ്ടിട്ടില്ല. അല്ലാ, നീയും അവിടേ പരിശോധിച്ചില്ലല്ലോ ഇത് വരെ ? '

' അതിന്റെ ആവശ്യമില്ല. ഇത്രയും കാലമായ സ്ഥിതിയ്ക്ക് കൂടുതലൊന്നും അവിടെ നിന്നും കിട്ടാന്‍ പോകുന്നില്ല. മാത്രമല്ല, ഞാന്‍ രഹസ്യമായി ഒരു കാര്യം ചെയ്തിരുന്നു'

' എന്ത്?'

' വേഷം മാറി കഫേ മെക്സിക്കോയിലെ ബാറിൽ ചെന്നിരുന്നു. അവിടത്തെ പഴയ ആളുകളെ ഒന്ന് വലവീശി..അന്ന് പറഞ്ഞതിലും കൂടുതലായൊന്നും ഇപ്പോഴും അവര്‍ പറയുന്നില്ല.

' നമുക്ക് നോക്കാം ..എത്ര വരെ പോകുമെന്ന്'

' അതെ..നോക്കാം '.. അവര്‍ യാത്ര പറഞ്ഞ് പിരിഞ്ഞു.



4

വൈകുന്നേരം പുറത്തേയ്ക്ക് പോയ ചെറുപ്പക്കാരനെ കാത്തിരിക്കുകയായിരുന്നു അവള്‍ . ഇപ്പോഴും ഒരു ഭയം തന്റെയുള്ളില്‍ തളം കെട്ടി നില്‍ ക്കുന്നുണ്ടെന്ന് അവളറിഞ്ഞു. തണുത്ത സന്ധ്യയിലും വിയര്‍ ക്കുന്നു. പുറത്ത് നിന്നുള്ള ഒരോ ശബ്ദത്തിലും ഹൃദയം പിടയ്ക്കുന്നു. ഹോട്ടല്‍ മുറിയിലെ വിശാലതയില്‍ അവള്‍ പകച്ചിരുന്നു.

ചെറുപ്പക്കാരനുമായുള്ള പ്രണയവും തുടര്‍ ന്നുള്ള ഒളിച്ചോട്ടവും അവള്‍ പരിശോധനയ്ക്കെടുക്കുകയായിരുന്നു.. സത്യത്തില്‍ അയാളോടുള്ള താല്പര്യം മാത്രമായിരുന്നില്ല ആ തീരുമാനത്തിന്‌ പിന്നില്‍ . വേറെ എന്തൊക്കെയോ കാരണങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം . അതൊന്നും ഇഴപിരിച്ചെടുക്കാന്‍ അവള്‍ ക്കായില്ല.

രാത്രി വളരെ വൈകിയാണ്‌ അയാള്‍ തിരിച്ചെത്തിയത്. ഒരുപാട് അലഞ്ഞത് പോലെയുണ്ടായിരുന്നു അയാള്‍ .

' നമ്മള്‍ ഇവിടെ നിന്നും എത്രയും വേഗം മാറണം ' അയാള്‍ പറഞ്ഞു.

' എന്ത് പറ്റി? ആരെങ്കിലും അറിഞ്ഞോ?'

' അതല്ല...പണ്ട് ഇവിടെ നടന്ന ഒരു കൊലപാതകമില്ലേ, അതിനെപ്പറ്റി അന്വേഷിക്കാന്‍ പുതിയ ഡിക്റ്ററ്റീവിനെ നിയമിച്ചിട്ടുണ്ട്. ചിലപ്പോള്‍ അവര്‍ പരിശോധനയ്ക്കായി വന്നേക്കും ..'

' അതിന്‌ നമുക്കെന്താ..അതുമായി നമുക്കെന്ത് ബന്ധം ?'

'നമുക്ക് ബന്ധമൊന്നുമില്ല.പക്ഷേ, നമ്മള്‍ താമസിക്കുന്ന ഈ മുറിയുടെ തൊട്ടടുത്താണ്‌ കൊലപാതകം നടന്ന മുറി. ഒരു പക്ഷേ അവര്‍ അന്വേഷണവുമായി ഇവിടെ വന്നാല്‍ നമ്മളെപ്പറ്റി ചോദിച്ചാല്‍ ...'

' ഓ..ശരിയാണ്‌..അപ്പോള്‍ എന്ത് ചെയ്യും ?'

'എന്തെങ്കിലും ഉടനെ ചെയ്തേ പറ്റൂ..ഞാന്‍ അന്വേഷിച്ചു..കുറച്ച് ദൂരെയെവിടെയെങ്കിലും താമസിക്കാന്‍ ഒരു വീട് കിട്ടുമോയെന്ന്..നാളെ ഒരാളെ കാണണം ..ചിലപ്പോള്‍ കിട്ടിയേക്കും '

അപ്പോഴേയ്ക്കും അവള്‍ ക്ക് ഉറക്കം വരുന്നുണ്ടായിരുന്നു. അയാള്‍ അവളെ ഉറങ്ങാന്‍ വിട്ട് ബാല്‍ ക്കണിയില്‍ പോയി നിന്നു. ഉറക്കം തൂങ്ങുന്ന നഗരം രാത്രിവണ്ടികളുടെ കൂര്‍ ക്കം വലിയിലേയ്ക്ക് ചാഞ്ഞു.

                                   

                                                  അനുമാനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു സുബോധ്. രാത്രി ഏറെ വൈകിയിരുന്നു. ഏറെക്കുറെ എല്ലാം ഉറപ്പായിക്കഴിഞ്ഞിരുന്നു. കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ കൂടെ ഒരു പെണ്‍ കുട്ടിയുണ്ടായിരുന്നെന്ന് വിശ്വസിക്കാന്‍ സാഹചര്യങ്ങളുണ്ടായിരുന്നു. അവള്‍ അയാളുടെ കൂടെ ആ ഹോട്ടലില്‍ താമസിച്ചിരുന്നില്ല. പക്ഷേ, അവള്‍ ഇടയ്ക്കിടെ അയാളെ സന്ദര്‍ ശിക്കാറുണ്ടായിരുന്നു. അല്ലെങ്കില്‍ അയാള്‍ അവളെ.


' ബിച്ച്.' സുബോധ് മുറുമുറുത്തു. അപ്പോള്‍ അയാളുടെ മൊബൈല്‍ ശബ്ദിച്ചു.

' ഡിക്റ്ററ്റീവ് സുബോധ് ?' ഒരു സ്ത്രീശബ്ദമായിരുന്നു അത്.

' അതേ '

' ഞാനാരാനെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ അല്ലേ..നിങ്ങള്‍ ഊഹിച്ച് കണ്ടുപിടിച്ച അവള്‍ തന്നെ '

' ഉം ..' സുബോധിനെ രക്തം മരവിക്കുന്നത് പോലെ തോന്നി.

' നിങ്ങള്‍ ബുദ്ധിമാനാണ്‌ സുബോധ്..എല്ലാം പെട്ടെന്ന് ഊഹിക്കുന്നു'

' എങ്കില്‍ നീയും ഒരുങ്ങിയിരുന്നോ ..നിന്നെ കുരുക്കാനുള്ള വല എന്റെ കൈയ്യിലുണ്ട്'

' പാവം ഡിക്റ്ററ്റീവ്'..നീ എന്ത് സുന്ദരനാണ്..എനിക്ക് നിന്നോട് പ്രേമം തോന്നുന്നു’  അവള്‍ ചിരിച്ചു. എന്നിട്ടു സം ഭാഷണം നിര്‍ ത്തി.

5


ചെറുപ്പക്കാരന്‍ സോഫയിലാണ്‌ ഉറങ്ങിയത്. ഉണര്‍ ന്നപ്പോള്‍ അവള്‍ ചിരിച്ച് കൊണ്ട് മുന്നിലിരിക്കുന്നുണ്ടായിരുന്നു. മുന്തിരി ജ്യൂസ് നിറച്ച ചില്ല്‌ ഗ്ലാസ്സുകള്‍ ടിപേയില്‍ ഉണ്ടായിരുന്നു.

' എന്തൊരുറക്കമായിത്? ഇന്നലെ രാത്രി വല്ലതും കഴിച്ചോ? അവള്‍ ചോദിച്ചു.
' ഇല്ല..ആകെ അലച്ചിലായിരുന്നു..നല്ല വിശപ്പുണ്ട്'

' അറിയാം ..അതാ രാവിലെ ഞാന്‍ ജ്യൂസ് വരുത്തി'

അവള്‍ ഒരു ഗ്ലാസ്സ് എടുത്ത് അയാള്‍ ക്ക് നേരെ നീട്ടി. അയാള്‍ ദാഹവും വിശപ്പും കൊണ്ട് വലഞ്ഞിരുന്നു. ഒറ്റ വലിയ്ക്ക് ഗ്ലാസ്സ് കാലിയാക്കി.

' ഞാന്‍ ഒന്ന് കുളിച്ചിട്ട് വരാം ' എന്ന് പറഞ്ഞ് അവള്‍ വസ്തങ്ങളെടുത്ത് കുളിമുറിയിലേയ്ക്ക് പോയി.

അവള്‍ കുളിമുറിയുടെ വാതിലടച്ചു എന്നുറപ്പായപ്പോള്‍ ചെറുപ്പക്കാരന്‍ എഴുന്നേറ്റു. അവളുടെ ബാഗ് തുറന്ന് പരിശോധിക്കാന്‍ തുടങ്ങി. കുറേ വസ്ത്രങ്ങളും ഒരു ബൈബിളും അല്ലാതെ ഒന്നുമുണ്ടായിരുന്നില്ല അതില്‍ . ശേഷം അയാള്‍ അലമാരകള്‍ ഓരോന്നായി പരിശോധിച്ചു. തലയണയ്ക്കടിയിലും കിടയ്ക്കക്കടിയിലും പരിശോധിച്ചു.

' നിങ്ങള്‍ അന്വേഷിക്കുന്നത് ഇവിടെയില്ല ഡിക്റ്ററ്റീവ്'

അവളുടെ ശബ്ദം കേട്ട് ചെറുപ്പക്കാരന്‍ ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോള്‍ ഈറന്‍ മുടി വിരിച്ചിട്ട് ഒരു ഗൌണ്‍ മാത്രം ധരിച്ച് അവള്‍ നില്‍ ക്കുന്നതാണ്‌ കണ്ടത്.പരിഹാസം നിറഞ്ഞ ഒരു ചിരി അവളുടെ ചുണ്ടിലുണ്ടായിരുന്നു.

' നിങ്ങള്‍ വിചാരിക്കുന്നത്ര ബുദ്ധിമാനൊന്നുമല്ല സുബോധ്..' അവള്‍ പറഞ്ഞു.

അവള്‍ എല്ലാം മനസ്സിലാക്കിയ സ്ഥിതിയ്ക്ക് ഇനിയും അഭിനയത്തിന്റെ ആവശ്യമില്ലെന്നുറപ്പായപ്പോള്‍ സുബോധ് അടുത്ത നീക്കത്തെക്കുറിച്ചാലോചിച്ചു.

' നീ...'

' അതെ ഡിക്റ്ററ്റീവ്..ഞാന്‍ തന്നെ..അല്ല, ഞാനൊന്നും വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ..നിങ്ങള്‍ ക്ക് എല്ലാം അറിയാവുന്നതല്ലേ'

' കുറേയൊക്കെ..പക്ഷേ എല്ലാം അറിയില്ല'

' പറയാം ..നിങ്ങള്‍ പ്രണയം അഭിനയിച്ച് എന്റെയടുത്ത് വന്നപ്പോഴേ ഞാന്‍ എല്ലാം മനസ്സിലാക്കിയിരുന്നു സുബോധ്.

' ഓഹ്.. അത് ഞാൻ ഊഹിച്ചില്ല....എന്തിന്‌..എങ്ങിനെ..ഇത് മാത്രമേ എനിക്ക് ഉറപ്പാക്കേണ്ടതുള്ളൂ'


' ആദ്യം ആ ചെറുപ്പക്കാരന്‍ ..അത് തല്ക്കാലം വിശദീകരിക്കാന്‍ വയ്യ.. പക്ഷേ നിങ്ങള്‍ ഒരു  വിഡ്ഡിത്തം കാണിച്ചു. എന്നെക്കുറിച്ച് അറിയാവുന്നതൊന്നും നിങ്ങള്‍ ആരുമായും പങ്കുവച്ചില്ല. ഒരു കണക്കിന്‌ അത് നന്നായി..നിങ്ങള്‍ ക്ക് ശേഷം ഇനി ആരും എന്നെ അന്വേഷിച്ച് വരില്ല. '

' എനിക്ക് ശേഷം ? നിന്നെ ഇപ്പോള്‍ ത്തന്നെ അറസ്റ്റ് ചെയ്യാന്‍ പോകുകയാണ്‌ ഞാന്‍ ' സുബോധ് കോപത്തോടെ പറഞ്ഞു.

' അതാണ്‌ ഞാന്‍ പറഞ്ഞത് സുബോധ്..നിങ്ങള്‍ അത്രയ്ക്ക് ബുദ്ധിമാനൊന്നുമല്ല..ആയിരുന്നെങ്കില്‍ ഞാന്‍ തന്ന മുന്തിരിജ്യൂസ് കണ്ണുമടച്ച് കുടിക്കില്ലായിരുന്നു. ഇനിയും വൈകിയാല്‍ ചിലപ്പോള്‍ നീ എന്നെ കുടുക്കിയാലോയെന്ന് ഭയമുണ്ടായിരുന്നു.’


സുബോധ് ഒന്നും മനസ്സിലാകാതെ നിന്നു.

' അതേ വിഷം .അത് തന്നെയാണ്‌ ഞാന്‍ നിങ്ങള്‍ ക്ക് തന്നത്...മരിക്കുന്നതിന്‌ മുമ്പ് എല്ലാം തുറന്ന് പറയാനുള്ള സാവകാശം ..അതാണിപ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്നത് '

സുബോധിന്‌ ശരീരം തളരുന്നത് പോലെ തോന്നി. നില്‍ ക്കാന്‍ വയ്യാതെ അയാള്‍ കിടക്കയില്‍ ഇരുന്നു. കൈകാലുകള്‍ കുഴയുന്നത് പോല്..കാഴ്ച മങ്ങുന്നത് പോലെ..

' ഇനിയും ഒരാളും ഈ മണ്ടത്തരം കാണിക്കാതിരിക്കട്ടെ' അവള്‍ അയാളുടെ നെറ്റിയില്‍ ചും ബിച്ചു.

' നീ..' സുബോധ് എന്തോ പറയാന്‍ ശ്രമിച്ചു. പക്ഷേ തൊണ്ട അടങ്ങിരുന്നു.

' നാന്‍ സി..എന്റെ പേര്... ഇതല്ലേ നിങ്ങള്‍ ക്കറിയേണ്ടത്?'

' പക്ഷേ, ആ ഡിക്റ്ററ്റീവിനെ നീ..?'

 അവള്‍ തന്റെ ഗൌണ്‍ അഴിച്ചെറിഞ്ഞു. വടിവൊത്ത അവളുടേ ശരീരം അയാള്‍ ക്ക് മുന്നില്‍ ഒരു ശില്‍ പം പോലെ നിന്നു.

' ഈ സൌന്ദര്യത്തേക്കാള്‍ വലുതൊന്നുമല്ലായിരുന്നു അയാള്‍ ക്ക് ആ കൊലപാതകം പ്രിയപ്പെട്ടവനേ..'

അത്രയും പറഞ്ഞ് അവള്‍ ബാഗ് തുറന്ന് വസ്ത്രങ്ങള്‍ ധരിച്ചു.

സുബോധിന്‌ അനങ്ങാള്‍ വയ്യാത്ത വിധം ശരീരം തളര്‍ ന്നിരുന്നു. വിഷം തന്നെ മരണത്തിലേയ്ക്ക് കൈപിടിച്ച് കൊണ്ടുപോകുന്നത് അറിയാന്‍ കഴിഞ്ഞു.

വെളുത്ത പാട പോലെ കാഴ്ച. അതില്‍ അവള്‍ ഒരു നിഴലായി നടന്നകലുന്നത് അയാള്‍ കണ്ടു.

6 comments:

  1. നല്ല ത്രില്ലര്‍ അഭിനന്ദനങ്ങള്‍

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Thrilled !

    " Vazhivilakkukal theertha thurangathiloodeyulla Autorikshaw yaathra."

    "Nagaram raathrivandikalude koorkkam valiyilekku urangiyathu"

    Sundaragambheeram!

    ReplyDelete