വില്പന (എം ടി) - ജീവിതങ്ങൾക്കിടയിലെ കൈമാറ്റപ്രക്രിയകൾ



പ്രശസ്ത സാഹിത്യകാരനായ എം ടി വാസുദേവൻ നായർ രചിച്ച കഥയാണ് വില്പന. എം ടിയുടെ കഥാലോകം പൊതുവേ ചുറ്റിപ്പറ്റി നില്ക്കുന്നത് ഗ്രാമം/ഓർ മ്മ/ഗൃഹാതുരത/ നഷ്ട/കുറ്റ ബോധങ്ങൾ എന്നിങ്ങനെയാണെന്ന് പറയാവുന്നതാണ്`. അപൂർവ്വം അവസരങ്ങളിലേ അദ്ദേഹം ആ ഒരു ചുറ്റുവട്ടത്ത് നിന്നും പുറത്ത് വരാറുള്ളൂ. അപ്പോഴും അടിയൊഴുക്കായി ആദ്യം പറഞ്ഞ അംശങ്ങൾ കൂടെ നീങ്ങുന്നതും കാണാം. എം ടി സിനിമകളിലും വേറൊന്നുമല്ല നടക്കാറുള്ളത്. കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളിലൂടെ കഥയുടെ ചുരുൾ നിവർ ത്തുന്ന ശൈലി മലയാളത്തിൽ ഫലപ്രദമായി ഉപയോഗിച്ചതും എം ടി ആയിരിക്കണം.


എം ടിയുടെ കഥാലോകത്ത് പ്രമേയം കൊണ്ടും പശ്ചാത്തലം കൊണ്ടും ഘടന കൊണ്ടും വേറിട്ട് നിൽക്കുന്ന ഒരു രചനയാണ്` വില്പന എന്ന കഥ. നഗരം പശ്ചാത്തലമാക്കി എന്ന് മാത്രമല്ല, കഥാപാത്രങ്ങൾ പോലും പതിവിന് വിപരീതമായി ഉത്തരേന്ത്യക്കാർ മാത്രമാണ് (ഇപ്പോൾ പുതിയ എഴുത്തുകാർ ഉത്തരേന്ത്യയിലേയ്ക്ക് പശ്ചാത്തലം പറിച്ച് നടാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല എന്നോർ ക്കുമ്പോൾ സംഗതി ആലോചിക്കാൻ രസമാണ്്). ബോം ബേ, കൽ ക്കത്ത, അഹമ്മദാബാദ് എന്നീ നഗരങ്ങൾ പരാമർ ശങ്ങളിലൂടെ കടന്ന് പോയി കഥാഗതിയെ കാലാവസ്ഥയ്ക്കനുകൂലമാക്കുന്നു.

ബോംബേയിലാണ്` കഥ നടക്കുന്നത്. പഴയ വീട്ടുപകരണങ്ങൾ വില്പനയ്ക്കായി വച്ചിരിക്കുന്നു എന്നറിഞ്ഞ് തനിക്കാവശ്യമുള്ള ഒന്ന് കിട്ടുമോയെന്നറിയാൻ പോകുന്ന സുനിൽ റോയിലൂടെയാണ്് കഥ യാത്ര തുടങ്ങുന്നത്. മിസ്സിസ്സ് പരേഖ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന സ്ത്രീയുമായി ചേർ ന്ന് കഥ താളം എടുക്കുന്നു. ബോം ബേ നഗരം ഉപേക്ഷിച്ച് അഹമ്മദാബാദിലേയ്ക്ക് ചേക്കേറാൻ പോകുന്ന പരേഖ് ദമ്പതികൾ ക്ക് വീട്ടുസാധനങ്ങൾ ഒഴിവാക്കണമായിരുന്നു. ഒരു പത്രപ്പരസ്യത്തിലൂടെ അതെല്ലാം വില്ക്കാൻ തീരുമാനിക്കുന്ന അവർ ക്ക് കിട്ടുന്ന പ്രതികരണം ചെറുതല്ല. ഫോൺ വഴിയും അല്ലാതേയും ആവശ്യക്കാർ എത്തിച്ചേരുന്നു. മി.പരേഖ് സ്ഥലത്തില്ലാത്തതിനാൽ എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടി വരുന്ന മിസ്സിസ്സ് പരേഖും പിന്നീട് സുനിൽ റോയും തമ്മിലുള്ള സം ഭാഷണങ്ങൾ ഇരുവരുടേയും വ്യക്തിത്വങ്ങളിലെയ്ക്ക് വെളിച്ചം വീശുന്നു. അതിനിടയിൽ വില അന്വേഷിച്ചെത്തുന്നവരും അവരവരുടെ റോളുകൾ അഭിനയിച്ച് നീങ്ങുന്നു. സുനിൽ റോയ്ക്ക് വേണ്ടിയിരുന്നത് പഴയ ഒരു ടൈപ്പ് റൈറ്റർ ആയിരുന്നു. പക്ഷേ, അയാളെത്തും മുന്നേ അത് മറ്റൊരാൾ കൈക്കലാക്കിയിരുന്നു. വേറൊന്നും തനിക്ക് ആവശ്യമില്ലാഞ്ഞിട്ടും മിസ്സിസ്സ് പരേഖിന്റെ ആവശ്യപ്രകാരം കുറച്ച് നേരം അവരെ കച്ചവടത്തിൽ സഹായിക്കാൻ അയാളും കൂടുന്നു. ബം ഗാളി ആയ സുനിൽ റോയും  തീർ ത്തും അപരിചിതയായ മിസ്സിസ്സ് പരേഖും തമ്മിൽ സൗഹ്രൃദം ഉടലെടുക്കുന്നത് ഏതാനും വരികളിൽ എം ടി വരച്ചിടുന്നുണ്ട്:

അവർ അഭ്യർ ത്ഥിച്ചു: 'പ്ലീസ് !' പിന്നെ ശുദ്ധമല്ലാത്ത ബം ഗാളിയിൽ പറഞ്ഞു: 'പാർ ട്ടികളാകും. ഒന്ന് എനിക്കു വേണ്ടി സം സാരിക്കൂ.'

എന്റെ ഭാഷ ഉപയോഗിച്ചത് സ്വാതന്ത്ര്യം എടുക്കുന്നതിന്റെ ന്യായീകരണമാണോ? അയാൾ ക്ക് തമാശ തോന്നി. പഴയ ടൈപ്പ് റൈറ്റർ വാങ്ങാൻ വന്ന ആൾ വീട്ടുകാരന്റെ ഭാഗം അഭിനയിക്കാൻ പോവുകയാണോ?

 ഈ വരികൾ കഥയുടെ മുന്നോട്ടുള്ള പോക്കിനെ ന്യായീകരിക്കുന്നുണ്ട്. അവർ തമ്മിൽ ഉടലെടുക്കുന്ന അടുപ്പം യാദൃശ്ചികമെങ്കിലും ഇരുവരുടേയും ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ചില അത്രൃപ്തികളുടെ അല്ലെങ്കിൽ അസ്വസ്ഥതകളുടെ അടിയൊഴുക്കുകളെ സൂചിപ്പിക്കാൻ ഉപയോഗപ്പെടുന്നു. യാഥാസ്ഥിതിക കുടും ബത്തിൽ വളർ ന്ന മിസ്സിസ് പരേഖ് ജിം ലറ്റ് കുടിക്കാൻ തുടങ്ങുന്നത് ഒരു സൂചനയായി പ്രവർ ത്തിക്കുന്നു. ഒളിച്ചോടിപ്പോയ മകളുടെ കാര്യവും ഇടയ്ക്ക് പറയുന്നുണ്ട്. മിസ്സിസ് പരേഖിന്റെ ജീവിതം അത്ര പരാജയമാണോയെന്നൊന്നും സുനിൽ റോയ് ചിന്തിക്കുന്നില്ലെങ്കിലും വായനക്കാർ ക്ക് ചിലതെല്ലാം ഊഹിക്കാൻ കഥാകാരൻ പഴുതുകൾ ഉപേക്ഷിക്കുന്നുണ്ട്. അതുപോലെ തന്നെ സുനിൽ റോയുടെ കാര്യവും. കഥാന്ത്യത്തിൽ സൂചനകളെല്ലാം അടിവരയിട്ട് കൊണ്ട് കഥ അവസാനിക്കുകയും ചെയ്യുന്നു.

'ക്യൂ 'നിൽക്കുന്ന ആവശ്യക്കാർ

നേരത്തേ പറഞ്ഞത് പോലെ എം ടിയുടെ പതിവ് രചനാശൈലിയിൽ നിന്നും വേറിട്ട് നിൽ ക്കുന്ന ഘടനയാണ്് വില്പനയുടേത്. കഥ എന്നതിനേക്കാൾ നാടകവുമായാണ് വില്പനയ്ക്ക് സാദ്രൃശ്യം കൂടുതൽ. ഒരു സ്റ്റേജിൽ ഒതുക്കാവുന്ന രം ഗപശ്ചാത്തലം. പ്രധാന കഥാപാത്രങ്ങൾ ക്ക് ആവോളം സ്പേസ് വിട്ട് കൊടുത്ത് കഥയെ ആ ചട്ടക്കൂടിനുള്ളിൽ സ്വതന്ത്രമായി അലയാൻ വിടുന്നുണ്ട്. ഇടയ്ക്ക് വന്ന് പോകുന്ന മറ്റ് കഥാപാത്രങ്ങൾ ക്കും ആവശ്യമുള്ളത്ര സ്പേസ് ലഭിക്കുന്നുണ്ട്. അവർ ക്ക് തങ്ങളുടെ ഭാഗങ്ങൾ അഭിനയിച്ച് പോകാൻ 'ക്യൂ' നിൽ ക്കേണ്ട ആവശ്യമേയുള്ളൂ. അതും ക്രൃത്യമായി സ്റ്റേജിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. അപ്പുറത്ത് നിന്ന് ഒരു മോഡറേറ്ററുടെ റോൾ മാത്രമേ കഥാകാരൻ ചെയ്യുന്നുള്ളൂയെന്നും പറയാം. അതിനിടയിലും ഫോണിലൂടേയും അല്ലാതെയും വന്ന് പോകുന്ന കഥാപാത്രങ്ങൾ പ്രധാന കഥാപാത്രങ്ങളുടെ വ്യക്തിത്വങ്ങളിലേയ്ക്ക് കൂടുതൽ വെളിച്ചം വീശുന്നു.

പഴയ ഫർ ണിച്ചറുകൾ ക്ക് എന്ത് വിലയിടണം എന്നറിയാത്ത പരേഖ് ദമ്പതികൾ പറയുന്ന വിലകൾ വാങ്ങാൻ വരുന്നവർക്ക് താങ്ങാവുന്നതിലും അധികമാകുന്നു അല്ലെങ്കിൽ പരിഹാസ്യമായി തോന്നുന്നു. പിന്നീട് അത് മനസ്സിലാക്കുമ്പോൾ മിസ്സിസ് പരേഖ് തന്നെ സ്വയം പരിഹസിച്ച് ആനന്ദിക്കുന്നുമുണ്ട്. തനിക്ക് പറ്റിയ പണിയല്ല കച്ചവടം എന്ന് ഉറപ്പുള്ള മിസ്സിസ്സ് പരേഖ് അപ്പോഴേയ്ക്കും ലഹരിയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. വില ഒക്കാതെ തിരിച്ച് പോകുന്ന ഡോക്ടർ മാരായ മിസ്സിസ് & മിസ്റ്റർ ധരാധർ, യുവാവും യുവതിയും, മിസ്സിസ് കാമത്തും പേരക്കുട്ടിയും രം ഗത്ത് വന്ന് പോകുന്നുണ്ട്. അവർ ക്കെല്ലാം വിലയെക്കുറിച്ച് മാത്രമാണ്` ആശങ്കയുണ്ടായിരുന്നത്. ലഹരിയുടെ പിൻ ബലത്തിലാണോ കച്ചവടത്തിന്റെ മടുപ്പിലാണോ, മിസ്സിസ്സ് പരേഖ് എല്ലാം അവർ ക്ക് കുറഞ്ഞ വിലയ്ക്ക് വില്ക്കുന്നു. മിസ്സിസ്സ് പരേഖ് ഒഴിച്ചുള്ള കഥാപാത്രങ്ങളെല്ലാം സന്തുഷ്ടരാകുന്നോയെന്ന സം ശയം കഥ ഉപേക്ഷിച്ച് വയ്ക്കുന്നു.

ഉപേക്ഷിപ്പിക്കപ്പെടുന്ന വസ്തുക്കൾ , നഗരങ്ങൾ, ജീവിതങ്ങൾ

ബോം ബേയിൽ എത്തിയിട്ട് മൂന്ന് മാസങ്ങൾ മാത്രമായിട്ടുള്ള സുനിൽ റോയ്ക്ക് പറയത്തക്ക പരാതികളൊന്നും ആ നഗരത്തിനെപ്പറ്റിയില്ല എന്നാൽ മിസ്സിസ്സ് പരേഖിന്് ബോം ബേ സഹിക്കാവുന്നതിനും അപ്പുറമായിക്കഴിഞ്ഞിരിക്കുന്നു. കൽ ക്കത്തയും അഹമ്മദാബാദും അവർ ക്ക് ബോം ബേയേക്കാൾ നല്ല നഗരങ്ങളാണെന്ന് ഉറപ്പായിരുന്നു. ഒരിക്കൽ എത്തിപ്പെട്ടാൽ തിരിച്ച് പോകാൻ സമ്മതിക്കാത്ത നഗരം എന്ന പ്രശസ്തിയുള്ള ബോം ബേയെ അവർ ക്ക് കയ്പ്പ് നിറഞ്ഞ അനുഭവങ്ങളുടെ ഉറവിടമാകുന്നു. ഇം ഗ്ലണ്ടിൽ പഠിക്കാൻ പോയ മകൾ ഒരു ജർ മ്മൻ കാരനെ വിവാഹം കഴിച്ച് വീടുമായി ബന്ധം ഉപേക്ഷിച്ചതാകണം അതിൽ പ്രധാനം.

അപ്പോഴേയ്ക്കും മിസ്സിസ്സ് പരേഖ് തികഞ്ഞ മദ്യപാനിയുമായിക്കഴിഞ്ഞിരുന്നു. പകൽ നേരങ്ങളിലും ലഹരിയിൽ മുഴുകിയിക്കാൻ തുടങ്ങിയിരുന്ന അവർ ക്ക് അക്ഷരാർ ഥത്തിൽ ഒരു ഒളിച്ചോട്ടം മാത്രമാണ്് ബോം ബേയോടുള്ള വിരോധത്തിനുള്ള കാരണം. ബോം ബെയിൽ വന്ന ശേഷം നരയ്ക്കാൻ തുടങ്ങിയ മുടിയെക്കുറിച്ച് അവർ പറയുമ്പോൾ അത് അവരുടെ ജീവിതത്തിനെക്കുറിച്ചുള്ള മടുപ്പും വിരസതയും കലർ ന്ന നരയായി മാറുന്നു. ഇടയ്ക്കിടെ കൽ ക്കത്തയിലെ തന്റെ ഫ്ലാറ്റിനെ പുകഴ്ത്തുന്നതിലൂടെ അവർ സ്വജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായമാണ്് ബോം ബേ എന്ന് വരുത്തിത്തീർ ക്കാൻ ശ്രമിക്കുന്നതായിപ്പോലും കാണാം.

പഴയതെല്ലാം മാറ്റുക എന്നാണ്് വില്പ്പനയുടെ ഉദ്ദേശ്യം. പഴയതായി താൻ മാത്രമേയുള്ളൂയെന്നും അവർ തമാശയായി പറയുന്നു. ഒരു ഒളിച്ചോട്ടം തന്റെ ജീവിതത്തിൽ മാറ്റം കൊണ്ടുവരും എന്ന് അവർ പ്രതീക്ഷിക്കുന്നത് പോലെ. പുകവലി ഉപേക്ഷിക്കണമെങ്കിൽ ആദ്യം ആഷ് ട്രേ ഉപേക്ഷിക്കണം എന്ന് പറയുന്നത് പോലെയാണ്് മിസ്സിസ്സ് പരേഖും ജീവിതത്തിനെ തിരിച്ച് പിടിക്കാൻ ശ്രമിക്കുന്നത്. ഇതിനിടയിൽ തനിക്ക് വലിയ റോളൊന്നുമില്ലാതെ വെറുതെ അവരെ സഹായിക്കുകയാണെന്ന് മട്ടിൽ നില്ക്കുന്ന സുനിൽ റോയ്ക്ക് അത്രയും നേരത്തെ അനുഭവങ്ങളുടെ അന്ത്യം ലഭിക്കുന്നത് ചെകിടത്ത് ഒരു അടി കൊടുക്കുന്ന കാഴ്ചയിലാണ്്. വാസ്തവത്തിൽ ആരുടെ ചെകിടത്താണ്് അടി വീണതെന്ന് അയാൾ സം ശയിച്ച് പോയില്ലെങ്കിലേ അതിശയമുള്ളൂ.

ജീവിതങ്ങൾക്കിടയിലെ കൈമാറ്റപ്രക്രിയകൾ

എം ടി ജീവിതത്തിനെക്കുറിച്ച് എഴുതുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ജീവിതം കൊണ്ട് മുറിവേല്ക്കപ്പെടുന്നവരാണ്്. അതിനുമപ്പുറം, ഒരു കഥ എന്ന രീതിയിൽ വേറിട്ടൊരു ശൈലിയാണ്് വില്പനയിൽ എം ടി പ്രയോഗിച്ചിട്ടുള്ളത്. സിനിമയിൽ, മന:പൂർ വ്വം ഒഴിവാക്കുന്ന വിശദാം ശങ്ങൾ പിന്നീട് കഥയ്ക്ക് പൂർ ണത നൽ കുന്നത് പോലെ, ഈ കഥയിൽ പറയാതെ വിട്ട് കളഞ്ഞതെല്ലാം സ്വമേധയാ വന്ന് തങ്ങളുടെ വേഷങ്ങൾ ഭം ഗിയായി അഭിനയിച്ച് പോകുന്നു. ബോം ബേ എല്ലാ ചൈതന്യവും വലിച്ച് കുടിക്കും എന്ന് മിസ്സിസ്സ് പരേഖ്. വിട്ടു കളഞ്ഞ വിശദാം ശങ്ങൾ എല്ലാ ചൈതന്യവും തിരിച്ച് കൊണ്ടുവരുമെന്നായിരിക്കാം വില്പനയുടെ രഹസ്യം.

6 comments:

  1. ഈ കഥ വായിക്കാന്‍ എന്ത് ചെയ്യണം ? ഐ മീന്‍ ഏത് കഥാസമാഹാരം / വാരിക ?

    ReplyDelete
    Replies
    1. 'എം ടി യുടെ തിരഞ്ഞെടുത്ത കഥകള്‍'..നോക്കുക കറന്റ് ആണ് ബുക്ക്സ് പ്രസിദ്ധീകരിച്ചത്

      Delete
  2. അജിത്ത് ചോദിച്ചത് തന്നെയാണ് എനിക്കും... ഈ കഥ എവിടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് കൂടി പറഞ്ഞിരുന്നെങ്കില്‍...

    ReplyDelete
    Replies
    1. 'എം ടി യുടെ തിരഞ്ഞെടുത്ത കഥകള്‍'..നോക്കുക കറന്റ് ആണ് ബുക്ക്സ് പ്രസിദ്ധീകരിച്ചത്

      Delete
  3. പഴയ കഥയാണു. എംടിയുടെ കഥകൾ സമ്പൂർണ്ണത്തിൽ ഉണ്ടാകും

    ReplyDelete
  4. Malayalathinte suvarnna kadhakal

    ReplyDelete