പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ജീവിക്കുന്നതിന്റെ അസ്വസ്ഥതകള്‍

ഇന്നലെ മുഴുവന്‍മഴയായിരുന്നു. പകലും രാത്രിയും. അത് കൊണ്ട് തന്നെ രാവിലെ വെളിച്ചത്തില്‍തണുപ്പ് കലര്‍ന്നിരുന്നു. ഇന്ന് മഴയുടെ ലക്ഷണങ്ങളൊന്നും കാണാനില്ല. സന്തോഷം. ജനല്‍തുറന്നിട്ട് കിടന്നുറങ്ങുന്നതിന്റെ ആഹ്ലാദം മുഴുവന്‍മഴ നശിപ്പിക്കും. പോരാത്തതിന് രാത്രി മുഴുവന്‍ദോശ ചുടുന്നപോലെ ശബ്ദം. രാവിലെ ജനല്‍തുറന്നാലോ നനഞ്ഞ പാളികളില്‍തൊടുമ്പോള്‍നനവ് വിരലുകളില്‍തട്ടി ഉറക്കപ്പിച്ച് ഇല്ലാതാക്കുന്നു. ഉറക്കത്തിന്റെ അവസാനത്തെ അറ്റത്തില്‍തൂങ്ങിപ്പിടിച്ച് കിടക്കുന്നതിന്റെ സുഖം എല്ലാം അതോടെ അവസാനിക്കും.

നിങ്ങള്‍വിചാരിക്കുന്നുണ്ടാകും എത്ര അരസികനായ ഒരാളാണ് ഞാനെന്ന്. ഒരു സാഡ്ഡിസ്റ്റ് എന്ന് പോലും ചിലര്‍പറയും. അങ്ങിനെയൊന്നുമില്ല, കാല്പനികമായല്ലാതെ ഒരിക്കലും നിങ്ങള്‍മഴയെ സമീപിച്ചിട്ടില്ലേ? ഒരിക്കലെങ്കിലും മഴയെ ശപിച്ചിട്ടില്ലേ? അത്യാവശ്യമായി എവിടേയ്ക്കെങ്കിലും പോകാനിറങ്ങുമ്പോള്‍നിങ്ങളുടെ അലക്കിത്തേച്ച വസ്ത്രങ്ങള്‍നനയ്ക്കാനും ചെളി തെറിപ്പിക്കാനും എത്തുന്ന മഴയെ സ്നേഹിക്കാന്‍ഒരു ഭ്രാന്തനേ കഴിയൂ. അതിനേക്കാള്‍സഹിക്കാന്‍പറ്റാത്തത് ദൂരയാത്ര കഴിഞ്ഞ് ബസ്സില്‍നിന്നോ തീവണ്ടിയില്‍നിന്നോ ഇറങ്ങുമ്പോള്‍തകര്‍ത്ത് പെയ്യാന്‍തുടങ്ങുന്ന മഴയാണ്. അത്രയും നേരത്തെ യാത്രയുടേ മുഷിപ്പിനേക്കാളും ഭീകരമാണ് അത്.

ശരി, എല്ലാം മറന്നേക്കൂ. രാവിലെ വെയില്‍കണ്ടതിന്റെ സന്തോഷമാണ്. കാവ്യാത്മകമായ എന്റെ ജീവിതത്തില്‍( അതെ, കേട്ടത് ശരി തന്നെ. നെറ്റി ചുളിയ്ക്കണ്ട) ഇത്തരം മനോഹരമായ നിമിഷങ്ങള്‍ഉണ്ടാകാറുണ്ട്. എന്റെ മുതുകിന്റെ ചൂടില്‍തട്ടി പരുവമായ കിടക്കയില്‍ഇങ്ങനെ പുറം ലോകം നോക്കി കിടക്കാന്‍നല്ല സുഖമാണ്. ജനല്‍തുറക്കൂ, പച്ച പുതച്ച് നില്‍ക്കുന്ന ഭൂമി അതിന്റെ എല്ലാ മാസ്മരികതയോടും എന്നെ ക്ഷണിക്കുന്നത് പോലെ. വെയില്‍ആകാശത്തിന്റെ വിരലുകളാണ്. കാറ്റ് ഭൂമിയുടെ സംഗീതവും. ഞാന്‍ആസ്വദിക്കും. ഉറക്കം കഴിഞ്ഞ് മറ്റ് ചിന്തകളൊന്നും കയറിക്കൂടാതെ തെളിഞ്ഞ മനസ്സോടെ ഞാന്‍ആസ്വദിക്കും. അപ്പോള്‍പൂക്കളും ഇലകളും മലകളും പുഴകളും ചേര്‍ന്ന് സോനറ്റുകള്‍ആലപിക്കും. സെല്ലോയുടെ വിഷാദസ്വരം പോലെ ചിത്രശലഭങ്ങള്‍അങ്ങുമിങ്ങും പാറി നടക്കും. ഗിറ്റാറുകളും വയലിനുകളും സാക്സഫോണുകളും ഓടക്കുഴലുകളുമാകും പ്രകൃതി. ഇടയ്ക്ക് വാന്‍ഗോഗിന്റെ വയലുകള്‍പോലെ മതിലിനപ്പുറം വയലുകള്‍കാണും. പിക്കാസ്സോയും റംബ്രാന്റും ബ്രഷുകളുമായി അങ്ങുമിങ്ങും അലയുന്നുണ്ടാകും. ആകാശം ദാലിയുടെ നിയന്ത്രണത്തില്‍…



എനിക്ക് തലയ്ക്ക് സുഖമില്ലെന്ന് ഇതോടെ നിങ്ങള്‍തീരുമാനിച്ച് കാണും. സാരമില്ല. എന്നെപ്പോലെ സുഖലോലുപനായ ഒരാള്‍ക്ക് വെറുതേയിങ്ങനെ കിടന്ന് കൊണ്ട് ജനലിലൂടെ പുറത്തേയ്ക്ക് നോക്കുമ്പോള്‍കാണാന്‍കഴിയുന്നത് ഇതും ഇതിനപ്പുറവുമാണ്.

വെയില്‍ജനലിലൂടെ നാക്ക് നീട്ടി എന്നെ തൊടുന്നു. ജനലഴികളുടെ നിഴല്‍എന്റെ ശരീരത്തിലൂടെ വീഴുന്നു. ഞാന്‍പുതപ്പ് നീക്കി. നഗ്നമായ ഉടലിലൂടെ കറുത്ത വരകള്‍വീണപ്പോള്‍ഒരു സീബ്രയെപ്പോലെയായി ഞാന്‍. അനങ്ങുമ്പോള്‍വരകളും അനങ്ങുന്നു. കാല്‍മുട്ട് ഉയര്‍ത്തി താഴേയ്ക്കും മുകളിലേയ്ക്കും ചലിപ്പിച്ചപ്പോള്‍സീബ്ര ഓടാന്‍തുടങ്ങി. കാല്‍തളര്‍ന്നപ്പോള്‍ഓട്ടം നിര്‍ത്തി സീബ്ര പുല്ല് മേയാന്‍പോയി. വെയില്‍തെളിയുകയും മായുകയും ചെയ്യുന്നു. പക്ഷേ, ഉടനെയൊന്നും മഴ പെയ്യുന്ന ലക്ഷണമൊന്നുമില്ല. വളരെ നേരം കിടക്കയില്‍ഒരേ കിടപ്പ് കിടന്ന് പുറം പൊള്ളുന്നത് പോലെ. ഒന്നെഴുന്നേറ്റ് തലയണ മുകളിലേയ്ക്ക് ഉയര്‍ത്തി വച്ച് ചാരിയിരുന്നു. ഇപ്പോള്‍മതിലിനപ്പുറം നാട്ടുവഴികള്‍കൂടിച്ചേരുന്നിടത്ത് പൊതുകിണര്‍വരെ കാണാം. നന്നായി. സമയം ഒമ്പതാകുന്നു. കിണറ്റിന്‍കരയില്‍വെള്ളം കോരാനെത്തുന്ന പെണ്‍കുട്ടികള്‍ഇപ്പോള്‍വീടുകളില്‍നിന്നും പുറപ്പെട്ടിട്ടുണ്ടാകും. അവരുടെ പേരുകള്‍എനിക്കറിയില്ല. പക്ഷെ അവരെയെല്ലാം എനിക്കിഷ്ടമാണ്. എന്നും ഒരേ സമയത്ത് അഞ്ചും ആരും പേരടങ്ങുന്ന കൂട്ടമായി അവര്‍വെള്ളം കോരാനെത്തുന്നു. പച്ചയും നീലയും മഞ്ഞയുമായ പ്ലാസ്റ്റിക് കുടങ്ങള്‍അവരുടെ കൈകളിലുണ്ടാകും. വെള്ളം നിറച്ച കുടങ്ങള്‍ഒക്കത്ത് വച്ച് അവര്‍പോകുന്നത് കാണുന്നത് പ്രത്യേക സുഖമാണ്. ഭാരമേന്തിയ നടത്തം. കാല്‍തെറ്റാതിരിക്ക്നായി ഒരു വശത്തേയ്ക്ക് അരക്കെട്ട് വളച്ചാണ് അവര്‍നടക്കുക. ( കുടം വച്ചിരിക്കുന്ന വശത്തിന്റെ നേരെ വിപരീതദിശയിലേയ്ക്ക് അരക്കെട്ട് വളയുന്നു. ഉദാ: കുടം ഇടത്താണെങ്കില്‍വലത് വശത്തേയ്ക്ക് അരക്കെട്ട് ബാലന്‍സ് ചെയ്യും ) നൃത്തച്ചുവടിലെന്ന പൊലെ ആ നടത്തം അങ്ങേയറ്റം ആസ്വാദ്യകരമാണ്. തിരിച്ച് കാലിക്കുടവുമായി വരുമ്പോള്‍കുടങ്ങളെ മുന്നോട്ടും പിന്നോട്ടും ഊഞ്ഞാലാട്ടിയും മുകളിലേയ്ക്കെറിഞ്ഞ് പിടിച്ചുമാണ് അവര്‍നടക്കുക.

സമയം ഒമ്പതരയാകുന്നു. ആരും വരുന്നില്ല. വെയില്‍നീണ്ട് നീണ്ട് മുറിയുടെ അറ്റം വരെയായി. കഴുത്ത് വേദനിക്കാന്‍തുടങ്ങിയപ്പോള്‍കിടന്നു. കിടക്കയ്ക്ക് ചൂട് പിടിച്ചിരിക്കുന്നു. വെളിച്ചം നിറഞ്ഞ് മുറി അപരിചമായി കാണപ്പെട്ടു. വിവര്‍ത്തനകൃതി വായിക്കുന്നത് പോലെ മനസിലാക്കാന്‍പ്രയാസമുള്ള എന്തൊക്കെയോ ഘടകങ്ങളാല്‍നിറഞ്ഞ് എനിക്ക് ചുറ്റും വേറൊരു ലോകത്തിന്റെ അടയാളങ്ങള്‍പെരുകിക്കൊണ്ടിരുന്നു. കൂറ്റന്‍കാറ്റാടിയന്ത്രം നട്ട് മുളപ്പിച്ചത് പോലെ വിശാലമായ മൈതാനം. കുതിരകള്‍മേയുന്ന പുല്‍ത്തകിടികള്‍. ദൂരെ റെയില്‍ പാളത്തിലൂടെ പായുന്ന തീവണ്ടി. ഞാന്‍നടന്നു. മുള്‍ച്ചെടികള്‍നിറഞ്ഞ വഴികള്‍. ചെരുപ്പില്ലാതെ നടക്കുന്നത് പ്രയാസം. കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍വഴി മണല്‍മൂടിയതായി. നടത്തം സുഖമായി. അടുത്തൊന്നും വീടുകള്‍ഉണ്ടായിരുന്നില്ല. കുതിരമേയ്ക്കുന്നവര്‍സിഗരറ്റ് വലിച്ചും കുപ്പിയിലെ മദ്യം രുചിച്ചും തണലുകളില്‍നിരന്നിരുന്നു.

അവരെ ശ്രദ്ധിക്കാതെ ഞാന്‍നടന്നു. കരുത്തന്‍കുതിരകള്‍മേയുന്നിടത്ത് നിന്നും അകലേയ്ക്ക് നടന്നു. ഒരു കുന്ന് കയറിയപ്പോള്‍അപ്പുറത്ത് അരുവിയുടെ ലക്ഷണങ്ങള്‍കാണായി. പച്ചപ്പുല്ല് നിറഞ്ഞ് തീരം. തണുത്ത വെയില്‍വീണ് തിളങ്ങുന്ന അരുവി. അരികിലെവിടെയോ വെള്ളച്ചാട്ടമുണ്ടെന്ന് തോന്നി. വെള്ളം കുടിക്കാനെത്തുന്ന മാനുകളും മുയലുകളും ഒന്നിനേയും ഭയക്കുന്നതായി തോന്നിയില്ല. ഹിംസ്രമൃഗങ്ങള്‍ഇല്ല്ലാത്ത സ്ഥലമായിരിക്കും. ഞാന്‍അരുവിയിലേയ്ക്ക് നടന്നു. ഇളം ചൂടുള്ള വെള്ളം. കാല്‍കഴുകി കുറച്ച് നേരം തീരത്തിരുന്നു. അത്രയും ദുരം നടന്നതിന്റെ ക്ഷീണം പതുക്കെ കുറഞ്ഞ് വന്നു.

ആകാശത്ത് വെളുത്ത മേഘങ്ങള്‍സാന്റാക്ലോസിന്റെ താടി പോലെ ഒഴുകുന്നു. തൊപ്പി വച്ച മലനിരകള്‍ദൂരെ എവിടേയ്ക്കോ പോകാനൊരുങ്ങുന്നത് പോലെ തയ്യാറായി നില്‍ക്കുന്നു. മലഞ്ചെരുവില്‍നിന്നും ആരോ നിഴല്‍പോലെ നടന്നടുക്കുന്നുണ്ട്. അടുത്തേയ്ക്കെത്തുമ്പോള്‍അതൊരു പെണ്‍കുട്ടിയാണ്. കൈയ്യില്‍മഞ്ഞ നിറത്തിലുള്ള കുടവുമേന്തി വരുകയാണ്. അരുവിയിലേയ്ക്ക് തന്നെ.

അവള്‍അടുത്തെത്തി. പാവാടക്കാരിയാണ്. മെലിഞ്ഞ് കൊലുന്നനെയുള്ള അവള്‍നടക്കുന്നത് സ്വപ്നത്തിലെന്ന പോലെയാണ്. കൂടെ ആരും ഇല്ലായിരുന്നു. കുടം മുന്നോട്ടും പിന്നോട്ടും ഊഞ്ഞാലാട്ടി എത്ര മനോഹരമായാണവളുറടെ നടത്തം! വെള്ളം കോരി ഇടുപ്പില്‍കുടം പ്രതിഷ്ഠിച്ച് അവള്‍തിരിച്ച് നടക്കുന്നു. നൃത്തം തന്നെ നൃത്തം. പിന്നണിഗായകരും വാദ്യങ്ങളുമില്ലാതെ സൌകര്യമായി നൃത്തം ചെയ്ത് അവള്‍പോകുന്നു.

തിരികെ വരുമ്പോള്‍അവള്‍ഒറ്റയ്ക്കല്ലായിരുന്നു. അഞ്ചാറ്‌പെണ്‍കുട്ടികള്‍ഒന്നിച്ച്. കിണറ്റിന്‍കരയില്‍അവര്‍നിന്ന് വര്‍ത്തമാനം പറയുകയാണ്. പെട്ടെന്ന് വെയില്‍മാറി. കറുത്ത മേഘങ്ങള്‍ഓടിക്കിതച്ചെത്തി. മഴത്തുള്ളികള്‍ക്രൂരമായി പതിച്ച് തുടങ്ങി. അയ്യോ, മഴ മഴ എന്ന് കരഞ്ഞ് കൊണ്ട് അവര്‍ഓടി. കാഴ്ചയെ മറച്ച് മഴ..മഴ..മഴ…

ഇതാണ് ആദ്യമേ പറഞ്ഞത്. ഈ മഴയ്ക്ക് ഒരു ബോധവുമില്ല. ആവശ്യമില്ലാതെ മാത്രമേ അവതരിക്കാറുള്ളൂ. ഇനി ജനലടയ്ക്കാതെ പറ്റില്ല. കാഴ്ചകളെ ഇല്ലാതാക്കിക്കൊണ്ട് മുറിയില്‍ഇരുട്ട് നിറച്ച് ജനല്‍പ്പാളികള്‍ചേരുന്നു. സമയം പത്തര. ഉറങ്ങാന്‍ശ്രമിക്കാം, വേറൊന്നും ചെയ്യാനില്ല. ഉറക്കം വന്നില്ലെങ്കില്‍തിരിഞ്ഞും മറിഞ്ഞു കിടന്ന് നേരം പോക്കണം. ഉച്ച വരെ. അത് കഴിഞ്ഞ് എന്ത് ചെയ്യുമെന്നോ? സുഖ്ോലുപനായ എനിക്ക് അതൊന്നും വിഷയമല്ല് കാവ്യാത്മകമായ ദിവസങ്ങള്‍തുടരുക തന്നെ ചെയ്യും.

അപ്പോള്‍ഇനി ഉച്ചയ്ക്ക്. ജനാല തുറക്കാം, കാഴ്ചകള്‍കാണാം…

മഴയില്ലെങ്കില്‍മാത്രം….

3 comments:

  1. ന്താ കഥ...സൈക്കോളജിക്കൽ ത്രില്ലർ തന്നെ...കൊള്ളാം..അല്ലേലും ഒരു പണിയുമില്ലാത്തവനു തോന്നുന്ന വികാരമല്ലേ കല്പനികത..ഐഡിയലായി ഇരിക്കുമ്പോൾ ജീവിതത്തിനു അർഥമില്ലാതാകുന്നു..എന്തെങ്കിലും നഷ്ടപ്പെടുമ്പോഴേ ജീവിക്കാൻ തോന്നുകയുള്ളൂ..ആരോടും കമ്മിറ്റ്മെന്റ് ഇല്ലെങ്കിൽ ആഗ്രഹങ്ങൾ ഇല്ലെങ്കിൽ ആത്മഹത്യയാണ് നല്ലത്..മരണാനന്തര ജീവിതത്തെക്കുറിച്ച് ഒരു റിസേർച്ചുമാകാം..

    ReplyDelete
  2. അപ്പോള്‍ഇനി ഉച്ചയ്ക്ക്. ജനാല തുറക്കാം, കാഴ്ചകള്‍കാണാം…

    മഴയില്ലെങ്കില്‍മാത്രം…

    :)

    ReplyDelete