അച്ഛന്റെ ആദ്യസിനിമയിലെ നായകനെ നായകനാക്കി ധനുഷിന്റെ ആദ്യസിനിമ

ഒട്ടേറെ പ്രത്യേകതകളുമായാണ് പുതിയ തമിഴ് സിനിമയായ പവർ പാണ്ടി തയ്യാറാകുന്നത്. നടൻ, നിർമ്മാതാവ്, ഗായകൻ എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം ധനുഷ് സംവിധായകന്റെ കുപ്പായം അണിയുന്നു എന്നത് തന്നെയാണ് പ്രധാന പ്രത്യേകത.

സിനിമ സംവിധാനം ചെയ്യുക എന്നത് എന്റെ വളരെ നാളത്തെ സ്വപ്നമാണ്എന്ന് ധനുഷ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ആ സ്വപ്നം യാഥാർഥ്യമാകുകയാണ്.
രാജ്കിരൺ നായകനായി അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ധനുഷിന്റെ പിതാവ് കസ്തൂരിരാജ ആദ്യമായി സംവിധാനം ചെയ്തഎൻ രാസാവിൻ മനസ്സിലേഎന്ന്ചിത്രത്തിലെ നായകൻ രാജ്കിരൺ ആയിരുന്നു. രാജ്കിരൺ നായകവേഷം ചെയ്യുന്ന ആദ്യത്തെ ചിത്രവും അതായിരുന്നു. ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുമ്പായിരുന്നു അത്.

അങ്ങിനെ രണ്ട് തലമുറകളിലെ സംവിധായകരുടെ ആദ്യചിത്രങ്ങളിൽ നായകനാകുക എന്ന അപൂർവ്വമായ അവസരം ആണ് രാജ്കിരണിനെ തേടിയെത്തിയിരിക്കുന്നത്.

അതിനെപ്പറ്റി രാജ്കിരണിന് പറയാനുള്ളത്:

സംവിധായകൻ കസ്തൂരിരാജ 27 വർഷങ്ങൾക്ക് മുമ്പ്എൻ രാസാവിൽ മനസ്സിലേഎന്ന സിനിമ വഴി എന്നെ നായകനാക്കി പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ മകൻ, എന്റെമരുമകൻ ധനുഷ്എന്നെ വീണ്ടും നായകനാക്കി പരിചയപ്പെടുത്തുന്നു. ഇങ്ങനെയൊരു അനുഭവം ആർക്കും ലഭിക്കില്ല. തമിഴ്, തെലുങ്ക്, ഹിന്ദി, ഹോളിവുഡ് എന്നിങ്ങനെ പല രംഗങ്ങളിലും വിജയിച്ച ഇദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യത്തെ സിനിമയിൽ അഭിനയിക്കാൻ രജനീ സാറിനെ വിളിച്ചാൽപ്പോലും വരുമായിരുന്നു. എന്നാൽഞാൻ രാജ്കിരണിനെ ഹീറോയാക്കിയേ സിനിമയെടുക്കൂഎന്ന തീരുമാനത്തിൽ ധനുഷിന്റെ ആത്മവിശ്വാസം കാണാം.”

സിനിമയെപ്പറ്റി ധനുഷ് പറയുന്നത്:

ലോകത്തിൽ നല്ലതും ഉണ്ട് ചീത്തയും ഉണ്ട്. ഓരോ മനുഷ്യന്റെയുള്ളിലും സ്നേഹമുണ്ട്, വെറുപ്പുമുണ്ട്. ഏത് തെരഞ്ഞെടുക്കണം, ഏത് വേണം എന്ന് തീരുമാനിക്കുന്നത് നമ്മുടെ കൈയിലാണുള്ളത്. ചുറ്റുമുള്ളവരുടെ സ്നേഹം, സമാധാനം എന്നിങ്ങനെ പോസിറ്റീവ് ആയ വിഷയങ്ങൾ മാത്രം സ്വീകരിച്ചാൽ സമാധാമായിരിക്കാം എന്നതാണ് പവർ പാണ്ടി. ഈ സിനിമയ്ക്ക് കിട്ടിയ അനുഗ്രഹമാണ് രാജ്കിരൺ സർ. അദ്ദേഹത്തിന്റെ ചിരിയും പിന്തുണയും സ്നേഹവുമാണ് ഈ സിനിമയെ പൂർത്തിയാക്കുന്നത്. ഈ സിനിമയെ പോസിറ്റീവ് ആക്കുന്നത് മുഴുവനായും രാജ്കിരൺ സർ ആണ്.”

നായകനായി അഭിനയിച്ച ആദ്യചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം നേടിയിരുന്നു രാജ്കിരൺ. തുടർന്ന് ഇരുപത്തിയഞ്ചിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. അഞ്ച് സിനിമകൾ നിർമ്മിക്കുകയും ചെയ്തു.
പവർ പാണ്ടിയിൽ രാജ്കിരണിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് സംവിധായകൻ ധനുഷ് തന്നെയാണ്. ഏതാണ്ട് മുപ്പത് മിനിറ്റുകൾ നീളുന്ന കഥാപാത്രമാണ് ധനുഷ് ചെയ്യുന്നതെന്നറിയുന്നു.

ധനുഷിന്റെ ആദ്യസിനിമയായ തുള്ളുവതോ ഇളമൈ സംവിധാനം ചെയ്തത് അച്ഛൻ കസ്തൂരിരാജ തന്നെയായിരുന്നു. അച്ഛൻ ആദ്യം സംവിധാനം ചെയ്ത സിനിമയിലെ നായകനെത്തന്നെ തന്റെ ആദ്യ സംവിധാന സംരംഭത്തിൽ നായകനാക്കിയത് ഗുരുദക്ഷിണയായി കണക്കാക്കാമോ!

രേവതി സിനിമയിൽ കഥാപാത്രം ചെയ്യുന്നതും ധനുഷ് സിനിമയുടെ ബലം ആയി കണക്കാക്കുന്നു. സംവിധായക കൂടിയായ രേവതിയോട് ഇന്നത് ചെയ്യണമെന്ന് പറയേണ്ട ആവശ്യമില്ലായിരുന്നെന്ന് അദ്ദേഹം ഓർക്കുന്നു.
ഏപ്രിൽ 14 നാണ് പവർ പാണ്ടി തിയേറ്ററുകളിൽ എത്തുക.

പവർ പാണ്ടി ട്രെയിലർ



No comments:

Post a Comment